Tuesday, August 21, 2012

ചങ്ങലയുടെ സ്വാതന്ത്ര്യം


നിദ്രയുടെ യാമങ്ങളില്‍ അയളയളുടെ ജോലി തുടര്‍ന്ന് കൊണ്ടേയിരുന്നു .പിന്നീട് പതിവ് പോലെ  കൃഷിയിടതെക്ക് വെള്ളം തിരിച്ചു വെച്ച് അയാള്‍  വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു .ഒരു കര്‍ഷകന് വേനല്‍ കാലങ്ങളില്‍ ദിവസവുമുള്ള ജോലിയാണിത് .ജലസേചന പദ്ധതിയിലൂടെ വരുന്ന തണ്ണീര്‍ ഓരോ കര്‍ഷകനും നിശ്ചിത സമയം വെച്ചവരവരുടെ കൃഷിയിടങ്ങളിലേക്ക് തിരിക്കാറുണ്ട് .അയാളുടെ ആ സമയമെന്നും അര്‍ദ്ധരാത്രിയായിരുന്നു .ആ കര്‍ഷകനതൊന്നും ഒരു പ്രശ്നമായിരുന്നില്ല .എന്നും മക്കളോടൊപ്പം ഇരുന്നു കഞ്ഞി കുടിച്ചതിനു ശേഷമയാള്‍ പാടതെക്കിറങ്ങും.തിരിച്ചു വരുന്ന സമയതര്‍ദ്ധ രാത്രിയിരിക്കും.
എന്നത്തേയും പോലെ പാടവരമ്പത്ത് കൂടിയുള്ള ആ തിരിച്ചു പോക്കില്‍ അയാളൊരു ശബ്ദം കേട്ടു. ഒരു നീണ്ട മണിയടിയുടെ ശബ്ദം .അതിങ്ങനെ അയാളുടെ അടുത്തടുതേക്ക് വരുന്ന പോലെ തോന്നി അയാള്‍ക്ക് .അയാള്‍ ഓടി ,മണിയടിയുടെ ശബ്ദം പുറകെയും .ഓടി ഓടി അയാള്‍ പാടവരമ്പത്തെ വീടിനടുതെക്ക് ഓടി .
ജീവിതതിലിന്നെവരെ അയാളിത്ര ഭയന്നിട്ടില്ല .തന്നെ കാത്തിരിക്കുന്ന ഭാര്യക്കും ഒന്നുമറിയാതെ ഉറങ്ങുന്ന പിഞ്ചോമനകള്‍ക്കും വേണ്ടി അയാള്‍ സര്‍വശക്തിയും എടുത്തോടി .ആ വീടിനു മുന്‍പിലെ തുളസിത്തറയുടെ മറവിലേക്കയാള്‍ മറഞ്ഞിരുന്നു . തന്നെ പിന്തുടര്‍ന്നിരുന്ന ശബ്ദമാതാ തന്നെ കടന്നു പോകുന്നു .ഒരു ഭീകര ജീവിയെ പോലൊരു മനുഷ്യന്‍, കാലില്‍ പൊട്ടിയ ചങ്ങല ,ചുണ്ടിലൊരു ബീഡികുറ്റി,ആ രൂപമങ്ങിനെ ഓടി മറഞ്ഞു പോയി .എവിടെ നിന്നോ ചങ്ങല പൊട്ടിച്ചു സര്‍വ്വ സ്വാതന്ത്ര്യ ത്തിലേക്കുള്ള ഒട്ടതിലാനയാള്‍, കുറച്ചു സമയത്തിന് ശേഷം ഒരു നേര്‍ത്ത നെടുവീര്‍പ്പോടെ അയാള്‍ അയാളുടെ വീടിലേക്കുള്ള നടത്തം തുടര്‍ന്നു ...

Wednesday, August 15, 2012

സ്വാതന്ത്ര്യം

കടലോളം സൂര്യകാന്തി പൂപാടങ്ങള്‍ ഉള്ളതാണെന്റെ സ്വപ്നം . അതിരായ് മുന്തിരി പന്തലുകളും ...!

Tuesday, August 14, 2012

എന്‍റെ ലോകം


എന്റെ സ്വപ്നത്തിലെ ഭൂമിയിലെങ്ങും
വസന്തം അതു വസന്തം മാത്രം ...
അവിടെ പുഷ്പിച്ചൊരു പൂവിതലിനെ
യാരും വേദനിപ്പിക്കാറില്ല ...
തെച്ചി പൂവിന്റെ തെനൂരന്‍ വരുന്ന വണ്ടിനെ
ചെമ്പരത്തി തടയാറുമില്ല ....
അവിടെ പരാഗണത്തിന് കാറ്റിന്റെയും
ഷഡ്പദങ്ങളുടെയും ആവശ്യമില്ല ...
കാര്‍മേഘം കണ്ട മയൂര നൃത്തത്തെ
യാരും തടയാറില്ല ...
ചിരയുവിന്‍ കുലയത്തില്‍ മുട്ടയിട്ടൊരു
കുയിലിനെ ആരും തടഞ്ഞു വെക്കാറുമില്ല ..
എന്‍റെ ലോകം എത്ര സുന്ദരം ...

Thursday, August 9, 2012

കാട്ടാള സ്‌നേഹം


ആരിത് ഞാനെന്നെനിക്ക് പോലുമറിയില്ലെങ്കിലും
ഇരമ്പുന്ന കനലോന്നൂതി കെടുത്താന്‍ നോക്കുന്നതു-
ശരികെടായ് തോന്നും വ്യഥാ നിനക്കു  നീ-
അഗ്നിയെ പുല്‍കനോരുങ്ങിയാതാകയാല്‍.....
എന്നിലെ വികരമെന്തെന്നരിയന്‍ തുടിക്കുന്ന നിന്‍-
മനസ്സു തന്നെയാണെന്‍ വികരമെന്നുനീയറിയുമ്പോള്‍-
നിന്നിലെ കട്ടലനോടുള്ള സ്നേഹം കടലോലമിരമ്പു-
മേന്നോര്‍ക്കുക നീ ..

Thursday, July 5, 2012

നിങ്ങള്‍ മുന്‍പേ പോയവര്‍ ..


        വീണിടത്ത് നിന്നും എണീറ്റു അയാള്‍ .താന്‍ എങ്ങിനെ വീണത് എന്നയാള്‍ ഓര്‍ത്തെടുക്കും മുന്‍പേ എല്ലാവരും കൂടി അയാളെ കിട്ടിയ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോയി .ജോലി സമയം കഴിഞ്ഞും എടുത്തു കൊണ്ടിരിക്കുന്ന ജോലി തീര്‍ക്കാന്‍ വേണ്ടി ജോലിക്കാരുടെ കൂടെ നിന്ന ആ ജോലിക്കാരന്‍   തന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയാണ്‌ കാണിച്ചത്‌ .കെട്ടിടം പണി നാട്ടില്‍ തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലി ആയിരിക്കുമ്പോള്‍ ഇങ്ങകലെ മരുഭൂവില്‍ അതെങ്ങിനെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ . കത്തുന്ന സൂര്യന്റെ താഴെ നിന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ . എ സി റൂമിലും എ സി കാറിലും മാത്രം ജീവിക്കുന്നവര്‍ മാത്രമല്ല പ്രവാസികള്‍ .അങ്ങിനെ ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ സൂപ്പെര്‍വൈസര്‍ ആയി ജോലിക്ക് വന്നതായിരുന്നു ഇദേഹവും .
       ആശുപത്രിയിലേക്കുള്ള യാത്രയില്‍ അയാള്‍ കൂടെ ഉണ്ടായ്രുന്നു പകിസ്തനിയോടു പറഞ്ഞു തന്റെ തലയ്ക്കു കുഴപ്പമൊന്നുമില്ലെന്നും ചെറുതായി ശ്വാസം കിട്ടുന്നില്ലെന്നും . മുപ്പതു മീറ്റര്‍ ഉയരത്തില്‍ നിന്നും കാല്‍വഴുതി വീണതായിരുന്നു അയാള്‍ .പാകിസ്താനി സമാധാനിപ്പിച്ചു .കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും തനിക്കു ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞു . തനിക്ക് കലിമ ചൊല്ലി തരാന്‍ അയാള്‍ ആ പകിസ്തനിയോടു പറഞ്ഞു . ആ നല്ല മനുഷ്യന്‍ അയാള്‍ക്ക് ഷഹദത്
കലിമയും തൌബയും ചൊല്ലി കൊടുത്തു . ഒരു വേല താന്‍ മരിക്കുമെന്ന് അയാള്‍ക്ക് സ്വയം തോന്നി കാണും .മുപ്പതു മീറ്റര്‍ മുകളില്‍ നിന്ന് വീണാല്‍ താന്‍ രക്ഷപെടാന്‍ സാധ്യത ഇല്ലെന്നു ജോലിക്കിടയില്‍ നിരവധി അപകട മരണങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ള ആ ധീര യുവാവിനു മനസ്സിലായി കാണും .ശേഷം കുടിക്കാന്‍ കുറച്ചു വെള്ളം ആവശ്യപെട്ട അയാള്‍ പാകിസ്താനി കൊടുത്ത ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു . ശേഷം ഒരിക്കല്‍ കൂടി കലിമ ചൊല്ലി അയാളുടെ മടിയില്‍ തന്നെ കിടന്നു .
     ഏതാനും മിനുട്ടുകള്‍ക്കകം വാഹനം ഹോസ്പിറ്റലില്‍ എത്തി . ഡോക്ടര്‍മാര്‍ അയാളെ പരിശോടിച്ചിട്ടുപറഞ്ഞു പത്തു മിനുടുകള്‍ക്ക് മുന്‍പേ മരണം സംഭവിച്ചെന്നു . ഇതൊരു യഥാര്‍ത്ഥ സംഭവമാണ് . എന്‍റെ പ്രിയ സുഹൃത്തിന്‍റെ സഹോദരനാണ് ഇങ്ങിനെയൊരു ദാരുണ മരണമുണ്ടായത് . ഇത് പറയുമ്പോള്‍ അവന്‍ നിന്ന് കരയുകയായിരുന്നു . എന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിഞ്ഞു  . അള്ളാഹു അദ്ദേഹത്തിന്  താഴ്ഭാഗത്ത്‌ കൂടെ ആറുകളൊഴുകുന്ന സ്വര്‍ഗ്ഗീയാരാമത്തില്‍ ഒരു സുന്ദര ഭവനം നല്‍കട്ടെ.അവനെയും നമ്മളെയും ആ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ ഒന്നിച്ചു കൂട്ടുമാറാകട്ടെ!!

അയാള്‍


അയാള്‍ വീണ്ടും തോറ്റു കൊണ്ടിരിക്കുന്നു
ജീവിത താളം എവിടെയോ പിഴക്കുന്നു
കുരുക്കുകള്‍ മുറുകുന്നു
രക്ഷപെടാന്‍ പഴുതുകളില്ല
ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല
പക്ഷെ എല്ലാം അയാള്ക്കെതിരയിരുന്നു
ഒരു മാറ്റം പ്രതീക്ഷിച്ചു
വന്നെത്തിയ വസന്തതിനും നിറമില്ല
പെയ്തു പോയ മഴയുടെ ആരവം
ഇപ്പോഴും ഇരമ്പുന്നു മനസ്സില്‍
അവനിപ്പോഴും ഉരുകുന്നു
എല്ലാത്തിനും വേണ്ടി
എല്ലാവര്ക്കും വേണ്ടി

Wednesday, July 4, 2012

ആകാശം തൊട്ടൊരു ഊട്ടി യാത്ര

ഊട്ടിയിലേക്ക് നിരവധി തവണ പോയിട്ടുണ്ടെങ്കിലും ഇതൊരു അവിസ്മരണീയ യാത്രയായിരുന്നു . മഞ്ഞൂര്‍ -മുള്ളി വഴിയൊരു ഊട്ടി യാത്ര എന്ന ചിരകലഭിലാശം പൂര്‍ത്തിയാക്കാനായി 2007 ലെ ഒരു പുലര്‍ക്കാലത്ത് ഞങ്ങള്‍ രണ്ടു ബൈക്കിലായി നാലുപേര്‍ പെരിന്തല്‍മണ്ണയില്‍ നിന്നുംപുറപ്പെട്ടു .മണ്ണാര്‍കാട്ടില്‍ വെച്ച് വേറെ രണ്ടു കൂട്ടുകാരും കൂടെ കൂടി . ജനവാസ മേഘലകളും പാടങ്ങളും പിന്നിട്ടു ഞങ്ങള്‍ ചുരം കേറാന്‍ തുടങ്ങി .മുക്കാലി എന്ന സ്ഥലത്ത് ബൈക്ക് നിര്‍ത്തി പ്രാതല്‍ കഴിച്ചു .ഇവിടെ നിന്നാണ് പ്രശസ്തമായ സൈലന്റ് വാല്ലിയിലേക്ക് ഫോരസ്ടിന്റെ വാഹനങ്ങള്‍ യാത്ര പുരപ്പെടരുള്ളത് . അവിടെ നിന്നും ഞങ്ങള്‍ നേരെ അട്ടപ്പടിയിലെക് പോയി . അട്ടപ്പാടി ഒരു മനോഹരിയാണ് . മലമടക്കുകള്‍ തട്ട് തട്ടുകളായി അടുക്കി വെച്ചത് പോലെയുള്ള പ്രകൃതി ഭംഗിയും അവക്കിടയിലൂടെയുള്ള ഭവാനി പുഴയുടെ കളകളാരവതോടെയുള്ള ഒഴുക്കും  എത്ര കണ്ടാലും മനസ്സില്‍ നിന്ന് മായില്ല .അട്ടപ്പാടി എത്തുന്നതിനു മുന്‍പ് താവളത് വെച്ച് ഞങ്ങള്‍ ഊട്ടിയിലേക്ക് തിരിഞ്ഞു .കൃഷി സ്ഥലങ്ങളും എസ്റെറ്റുകളും പിന്നിട്ടു കാട്ടുപാതയിലൂടെ ഞങ്ങള്‍ കൊടുംകടിനു നടുവിലെ അതിര്‍ത്തി ചെക്ക്പോസ്റ്റായ മുള്ളിയിലെത്തി അവിടെ നിന്നും തമിഴ്നാട്‌ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി വീണ്ടും കടിലൂടെ യാത്ര തുടര്‍ന്നു. നല്പതിമൂന്നു ഹയര്‍ പിന്നുകള്‍ പിന്നിട്ടു ഞങ്ങള്‍ മഞ്ഞൂരിലെത്തി .ഒരു പ്രത്യേകത എന്താണെന്നു വെച്ചാല്‍ ഇതിനിടയില്‍ ഒരൊറ്റ വണ്ടി പോലും ഞങ്ങള്‍ കണ്ടില്ല. തൊട്ടടുത്ത്‌ ഈറ്റ പൊട്ടിക്കുന്ന അനകൂട്ടങ്ങളെയും ഉള്‍ക്കാടുകളില്‍ നിന്നുള്ള ആനകളുടെ തന്നെ  ചിന്നം വിളിയും  നിരവധി തവണ കേട്ട് കൊണ്ടിരുന്നെങ്കിലും കാടിനേയും പ്രകൃതിയെയും ആസ്വദിച്ച് കൊണ്ടുള്ള ആ യാത്രക്കതോന്നും തടസ്സമായിരുന്നില . മഞ്ഞൂരില്‍ ഞങ്ങള്‍ മേഘങ്ങല്‍ക്കൊപ്പംയിരുന്നു യാത്ര ചെയ്തത് .മലനിരയുടെ മുകളിലെക്കെതും തോറും പ്രകൃതി കൂടുതല്‍ മേഘവൃതം ആയിരുന്നു .മഞ്ഞൂരില്‍ നിന്നും ഞങ്ങള്‍  ഊട്ടിയിലേക്ക് പോയി . ഒരു ദിവസം അവിടെ തങ്ങിയ ശേഷം ഗൂടല്ലൂര്‍ നിലമ്പൂര്‍ വഴി വീട്ടിലെത്തി .ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങളെല്ലാവരും ഊട്ടിയിലേക്ക് മുള്ളി-മഞ്ഞൂര്‍ വഴി പ്രകൃതിയെ തൊട്ടറിഞ്ഞു അതില്‍ ലയിച്ചു ചേര്‍ന്ന്  ഒരു ബൈക്ക് യാത്ര നടത്തണമെന്ന അഭ്യര്തനയോടെ നിര്ത്തുന്നു