Tuesday, August 21, 2012

ചങ്ങലയുടെ സ്വാതന്ത്ര്യം


നിദ്രയുടെ യാമങ്ങളില്‍ അയളയളുടെ ജോലി തുടര്‍ന്ന് കൊണ്ടേയിരുന്നു .പിന്നീട് പതിവ് പോലെ  കൃഷിയിടതെക്ക് വെള്ളം തിരിച്ചു വെച്ച് അയാള്‍  വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു .ഒരു കര്‍ഷകന് വേനല്‍ കാലങ്ങളില്‍ ദിവസവുമുള്ള ജോലിയാണിത് .ജലസേചന പദ്ധതിയിലൂടെ വരുന്ന തണ്ണീര്‍ ഓരോ കര്‍ഷകനും നിശ്ചിത സമയം വെച്ചവരവരുടെ കൃഷിയിടങ്ങളിലേക്ക് തിരിക്കാറുണ്ട് .അയാളുടെ ആ സമയമെന്നും അര്‍ദ്ധരാത്രിയായിരുന്നു .ആ കര്‍ഷകനതൊന്നും ഒരു പ്രശ്നമായിരുന്നില്ല .എന്നും മക്കളോടൊപ്പം ഇരുന്നു കഞ്ഞി കുടിച്ചതിനു ശേഷമയാള്‍ പാടതെക്കിറങ്ങും.തിരിച്ചു വരുന്ന സമയതര്‍ദ്ധ രാത്രിയിരിക്കും.
എന്നത്തേയും പോലെ പാടവരമ്പത്ത് കൂടിയുള്ള ആ തിരിച്ചു പോക്കില്‍ അയാളൊരു ശബ്ദം കേട്ടു. ഒരു നീണ്ട മണിയടിയുടെ ശബ്ദം .അതിങ്ങനെ അയാളുടെ അടുത്തടുതേക്ക് വരുന്ന പോലെ തോന്നി അയാള്‍ക്ക് .അയാള്‍ ഓടി ,മണിയടിയുടെ ശബ്ദം പുറകെയും .ഓടി ഓടി അയാള്‍ പാടവരമ്പത്തെ വീടിനടുതെക്ക് ഓടി .
ജീവിതതിലിന്നെവരെ അയാളിത്ര ഭയന്നിട്ടില്ല .തന്നെ കാത്തിരിക്കുന്ന ഭാര്യക്കും ഒന്നുമറിയാതെ ഉറങ്ങുന്ന പിഞ്ചോമനകള്‍ക്കും വേണ്ടി അയാള്‍ സര്‍വശക്തിയും എടുത്തോടി .ആ വീടിനു മുന്‍പിലെ തുളസിത്തറയുടെ മറവിലേക്കയാള്‍ മറഞ്ഞിരുന്നു . തന്നെ പിന്തുടര്‍ന്നിരുന്ന ശബ്ദമാതാ തന്നെ കടന്നു പോകുന്നു .ഒരു ഭീകര ജീവിയെ പോലൊരു മനുഷ്യന്‍, കാലില്‍ പൊട്ടിയ ചങ്ങല ,ചുണ്ടിലൊരു ബീഡികുറ്റി,ആ രൂപമങ്ങിനെ ഓടി മറഞ്ഞു പോയി .എവിടെ നിന്നോ ചങ്ങല പൊട്ടിച്ചു സര്‍വ്വ സ്വാതന്ത്ര്യ ത്തിലേക്കുള്ള ഒട്ടതിലാനയാള്‍, കുറച്ചു സമയത്തിന് ശേഷം ഒരു നേര്‍ത്ത നെടുവീര്‍പ്പോടെ അയാള്‍ അയാളുടെ വീടിലേക്കുള്ള നടത്തം തുടര്‍ന്നു ...

No comments:

Post a Comment